Thanks for watching! Content unlocked for this session.

പേര് വിവാദത്തില് വൈകാരിക പ്രതികരണവുമായി ചാണ്ടി ഉമ്മന്

പുതുപ്പള്ളി നിയുക്ത എംഎൽഎ ചാണ്ടി ഉമ്മൻ മന്ത്രിസ്ഥാനത്തേക്കുള്ള പേര് വിവാദത്തില് വൈകാരികമായി പ്രതികരിച്ചു. സ്വന്തം പേര് മന്ത്രിസ്ഥാനത്തിലേക്ക് വലിച്ചിഴച്ച് തന്നെ പാർട്ടി വിരുദ്ധനാക്കി മാറ്റരുതെന്ന് അദ്ദേഹം മാധ്യമങ്ങളോട് അഭ്യർത്ഥിച്ചു.

കേരളം ഇന്നോളം കണ്ടിട്ടില്ലാത്ത തരത്തിലുള്ള ഒരു തിരഞ്ഞെടുപ്പ് പ്രചാരണമായിരുന്നു ചാണ്ടി ഉമ്മന്റേത്. സൈക്കിളിൽ യാത്ര ചെയ്തും ഫ്ലെക്സുകളും പോസ്റ്ററുകളും ഒഴിവാക്കി ആ പണം പാവപ്പെട്ടവർക്ക് വീട് നിർമ്മിക്കാൻ ഉപയോഗിച്ചും അദ്ദേഹം വേറിട്ട പ്രചാരണ രീതിയാണ് സ്വീകരിച്ചത്. ഈ ശൈലി ജനങ്ങൾ ഏറ്റെടുക്കുകയും അദ്ദേഹത്തിന് വലിയ വിജയം നേടിക്കൊടുക്കുകയും ചെയ്തു.

എന്നാൽ മന്ത്രിസ്ഥാനം ലഭിക്കുമെന്ന് കരുതിയെങ്കിലും പാർട്ടി ചാണ്ടി ഉമ്മനെ തഴഞ്ഞു. ഇതിനെ തുടർന്ന് പിതാവ് ഉമ്മൻ ചാണ്ടിയുടെ കല്ലറക്ക് മുന്നിൽ കിടന്ന് കരയുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. 26 വർഷമായി കോൺഗ്രസ് പ്രസ്ഥാനത്തിന് വേണ്ടി പ്രവർത്തിക്കുന്ന താൻ യാതൊരുവിധ സ്ഥാനമാനങ്ങളും ആഗ്രഹിച്ചിരുന്നില്ല എന്നും അദ്ദേഹം പറഞ്ഞു.

താൻ ജീവിതത്തിൽ ഒരു ഗ്രൂപ്പിലും പങ്കെടുത്തിട്ടില്ലാത്ത കോൺഗ്രസുകാരനാണെന്നും എപ്പോഴും രാഹുൽ ഗാന്ധിക്കൊപ്പമാണ് തന്റെ നിലപാടെന്നും ചാണ്ടി ഉമ്മൻ വ്യക്തമാക്കി. സ്വന്തം പിതാവിനെ കൊല്ലാൻ ശ്രമിച്ച മകനെന്ന തരത്തിലുള്ള ക്രൂരമായ ആക്ഷേപങ്ങൾ തനിക്കെതിരെ കേൾക്കേണ്ടി വന്നതായും അദ്ദേഹം പറഞ്ഞു.

അതേസമയം, മന്ത്രിമാരുടെ വകുപ്പുകളിൽ തർക്കമുണ്ടെന്ന കെ മുരളീധരന്റെ പ്രസ്താവന തള്ളി മുഖ്യമന്ത്രി വിഡി സതീശൻ രംഗത്തെത്തി. സത്യപ്രതിജ്ഞാ ദിവസം തന്നെ വകുപ്പ് വിഭജന ചർച്ചകൾ പൂർത്തിയായെന്നും ഗവർണർ സ്ഥലത്തില്ലാത്തതിനാലാണ് ലിസ്റ്റ് സമർപ്പിക്കാൻ വൈകിയതെന്നും അദ്ദേഹം വിശദീകരിച്ചു. റോജി എം ജോണിന് ഉന്നത വിദ്യാഭ്യാസവും എം ലിജുവിന് എക്സൈസിനൊപ്പം സഹകരണ വകുപ്പിന്റെ ചുമതലയും നൽകിക്കൊണ്ടുള്ള പട്ടിക ഗവർണർക്ക് കൈമാറിയതായും സൂചനയുണ്ട്.