കോഴഞ്ചേരി ജില്ലാ ആശുപത്രിക്കെതിരെ ചികിത്സാ പിഴവ് ആരോപണവുമായി ആറൻമുള സ്വദേശിയായ 68 കാരി വത്സല. കുത്തിവെപ്പെടുത്ത ശേഷം ശരീരത്തിനുള്ളിൽ സൂചിയുടെ ഭാഗം കുടുങ്ങിയതായാണ് പരാതി.
ഒരു വർഷത്തോളം ശരീരത്തിൽ സൂചിയുമായി തുടരേണ്ടി വന്നുവെന്നാണ് വത്സല പറയുന്നത്. ചാർജിലമായിട്ട് കോഴഞ്ചേരി ആശുപത്രിയിൽ അഡ്മിറ്റ് ആയിട്ട് കിടന്നപ്പോൾ കുത്തിവച്ച ഇൻജക്ഷനിലെ സൂചിയാണ് ഒടിഞ്ഞത്. മരുന്ന് കല്ലിച്ചു കിടക്കുവാണെന്നാണ് ആദ്യം കരുതിയത്. പിന്നീട് വേദന കൂടിയപ്പോൾ ആശുപത്രിയിൽ ചെന്ന് എക്സ്റേ എടുത്തപ്പോഴാണ് സൂചിയാണെന്ന് കണ്ടത്. ശസ്ത്രക്രിയ ചെയ്ത് പകുതി സൂചി പുറത്തെടുത്തെങ്കിലും ബാക്കി പകുതി ഇപ്പോഴും ശരീരത്തിനുള്ളിൽ തുടരുന്നു. വേദന സഹിക്കവയ്യാതെ കഴിയുന്ന വത്സല ബാക്കി ഭാഗം എടുക്കണമെന്ന് ആവശ്യപ്പെടുന്നു.