Thanks for watching! Content unlocked for this session.

ഒടുവിൽ പുറത്തേക്ക് ഷാഫിയുടെ നീക്കം പാളി | KPCC അധ്യക്ഷനെ തീരുമാനിച്ചു

കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരം ഏറ്റെടുത്തതിനു പിന്നാലെ കെപിസിസിക്ക് പുതിയൊരു അമരക്കാരനെ കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ ഡൽഹിയിൽ ചർച്ചകൾ അത്യന്ത സജീവമായി പുരോഗമിക്കുകയാണ്. വരും ദിനങ്ങളിൽ പാർട്ടിയെ കൂടുതൽ കരുത്തോടെയും ദിശാബോധത്തോടെയും മുന്നോട്ടു നയിക്കാൻ കെൽപുള്ള ഒരു നേതാവിനെ കണ്ടെത്തുക എന്നത് ഹൈ കമന്റിനും സംസ്ഥാന നേതൃത്വത്തിനും ഒരേപോലെ കടുത്ത വെല്ലുവിളിയുയർത്തുന്ന ഒരു സങ്കീർണ ദൗത്യമായി മാറിയിരിക്കുന്നു. നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ എഐ ഗ്രൂപ്പുകളും കെസി വേണുഗോപാൽ ക്യാമ്പും തങ്ങളുടെ വിശ്വസ്തരായ നേതാക്കളെ ഈ നിർണായക പദവിയിൽ എത്തിക്കുന്നതിനായി ഡൽഹി കേന്ദ്രീകരിച്ച് ശക്തമായ സമ്മർദ്ധ തന്ത്രങ്ങളും കരുനീക്കങ്ങളുമാണ് നടത്തുന്നത്. പുതിയൊരു അധ്യക്ഷനെ തിരഞ്ഞെടുക്കുമ്പോൾ സംസ്ഥാനത്തെ സങ്കീർണമായ സാമുദായിക സമവാക്യങ്ങൾ കൃത്യമായി പാലിക്കപ്പെടണമെന്ന കർശന നിലപാടിലാണ് കോൺഗ്രസിലെ മുതിർന്ന നേതാക്കൾ. ഭരണനേതൃത്വവും സംഘടനാ സംവിധാനവും തമ്മിൽ കൃത്യമായ സമുദായ സന്തുലനം ഉറപ്പാക്കാതിരുന്നാൽ അത് പാർട്ടിയുടെ അടുത്തറയെ ബാധിക്കുമെന്ന മുന്നറിയിപ്പ് മുതിർന്ന നേതാക്കൾ ഹൈക്കമാൻ മുന്നിൽ വെച്ചിട്ടുണ്ട്. വെറുമൊരു ഗ്രൂപ്പ് വീതം വെപ്പായി ഈ തിരഞ്ഞെടുപ്പ് മാറരുതെന്നും ജനപിന്തുണയും പാർട്ടി അണികളെ ഒരുമിച്ച് കൊണ്ടുപോകാനുള്ള സംഘടനാ മികവുമുള്ള നേതാവിനെ വേണം കെപിസിസി അധ്യക്ഷനായി നിയോഗിക്കേണ്ടതെന്നും അവർ ആവശ്യപ്പെടുന്നുണ്ട്. അതേസമയം ഭരണ നേതൃത്വവും സംഘടനാ നേതൃത്വും തമ്മിൽ യാതൊരു വിധത്തിലുള്ള പരസ്യപ്പോരും ഉണ്ടാകരുതെന്ന കർശന നിർദ്ദേശമാണ് ഇത്തവണ ഹൈകമാൻഡ് മുന്നോട്ടു വെക്കുന്നത്. പുതിയ മുഖ്യമന്ത്രിയായ വിഡി സതീശനുമായി പൂർണമായി യോജിച്ചു പോകുന്നതും സർക്കാരിന്റെ പ്രതിഛായ വർദ്ധിപ്പിക്കുന്നതുമായ ഒരു സാരധിയെ കെപിസിസി അധ്യക്ഷസ്ഥാനത്തേക്ക് കണ്ടെത്താനാണ് ഹൈകമാൻഡ് താല്പര്യപ്പെടുന്നത്. കെപിസിസി പ്രസിഡന്റ് ആയിരുന്ന സണ്ണി ജോസഫ് വർക്കിം പ്രസിഡന്റുമാരായിരുന്ന എപി അനിൽകുമാർ പിസി വിശ്വനാഥ എന്നിവർ സതീശൻ മന്ത്രിസഭയിൽ മന്ത്രിമാരായതോടെ കെപിസിസി നേതൃത്വം നിലവിൽ പൂർണമായും ഒഴിഞ്ഞു കിടക്കുകയാണ്. ഇതിനൊപ്പം തന്നെ മന്ത്രിയായ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻറ് ഒജെ ജനീഷിനും പകരക്കാരനെ കണ്ടെത്തേണ്ടതുണ്ട്. ജനപ്രതിനിധികളായവർ പാർട്ടി ഭാരവാഹിത്വത്തിൽ തുടരേണ്ടതില്ലെന്ന ഒരാൾക്ക് ഒരു പദവി എന്ന കർശന മാനദണ്ഡം ഹൈക്കമാൻഡ് നടപ്പിലാക്കിയാൽ നിലവിലുള്ള പല പ്രമുഖരും ലിസ്റ്റിൽ നിന്നും പുറത്താകും. ഈ സാഹചര്യത്തിൽ സംഘടനയെ അനാഥമായി വിടാൻ കഴിയില്ലെന്ന ആക്രോഷമാണ് താഴെത്തട്ടിലുള്ള അണികളിൽ നിന്നും ഉയരുന്നത്. കെപിസിസി അധ്യക്ഷ പദവി ലക്ഷ്യമിട്ട് നിലവിൽ ഏറ്റവും ഒടുവിലായി പുറത്തുവരുന്ന രാഷ്ട്രീയ സൂചനകൾ പ്രകാരം അധ്യക്ഷ പദവിയിലേക്ക് അഞ്ച് പ്രമുഖ നേതാക്കളുടെ പേരുകളാണ് ഹൈക്കമാൻഡിന്റെ സജീവ പരിഗണനയിൽ ഉള്ളത്. ജോസഫ് വാഴക്കാൻ ബെന്നി ബഹനാൻ കൊടിക്കുന്നൽ സുരേഷ് മാത്യൂ കുൽ നാടൻ അടൂർ പ്രകാശ് എന്നിവർ അടങ്ങുന്നതാണ് ഈ പട്ടിക. ഈ അഞ്ചംഗ ചുരുക്കപ്പട്ടികയിൽ നിന്ന് ഒരാൾ തന്നെയാകും കെപിസിസി അധ്യക്ഷനായി ചുമതല ഏൽക്കുക എന്നത് ഏതാണ്ട് ഉറപ്പായ കാര്യമാണ്. കെപിസിസി അധ്യക്ഷ കസേര ലക്ഷ്യമിട്ട് തുടക്കത്തിൽ ഏറ്റവും മുന്നിൽ ഉണ്ടായിരുന്നത് ജനകീയ മുഖമായ ഷാഫി പറമ്പിൽ എംപി ആയിരുന്നു. ഷാഫി പറമ്പിൽ അധ്യക്ഷനാകുമെന്ന് ഒരു ഘട്ടത്തിൽ ഏതാണ്ട് ഉറപ്പിച്ച മട്ടിലായിരുന്നു കാര്യങ്ങളുടെ പോക്ക്. എന്നാൽ കേരള രാഷ്ട്രീയത്തിലെയും പാർട്ടിയിലെയും പുതിയ അധികാര സമവാക്യങ്ങൾ ഷാഫിക്ക് തിരിച്ചടിയായി മാറുകയായിരുന്നു. കെപിസിസി അധ്യക്ഷ പദവി ലക്ഷ്യമിട്ട് നിലവിൽ മൂന്ന് പ്രമുഖ നേതാക്കളാണ് ഹൈ കമാൻഡിന്ു മുന്നിൽ ശക്തമായ സമ്മർദ്ധം ചെലുത്തുന്നത്. മുൻപ് പലതവണ അധ്യക്ഷസ്ഥാനത്തേക്ക് പരിഗണിക്കപ്പെടുകയും അവസാന നിമിഷം തഴയപ്പെടുകയും ചെയ്ത മുതിർന്ന നേതാവ് കൊടിക്കുന്നിൽ സുരേഷിനാണ് നിലവിൽ മുൻഗണന കൽപ്പിക്കപ്പെടുന്നത്. കേരളത്തിലെ കോൺഗ്രസ് ചരിത്രത്തിൽ ഇതുവരെ പിന്നോക്ക ദളിത് വിഭാഗങ്ങളിൽ നിന്നുള്ള ആരും കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് വന്നിട്ടില്ലെന്ന ശക്തമായ രാഷ്ട്രീയ വാദമാണ് കൊടിക്കുന്നിൽ ഉന്നയിക്കുന്നത്. പദവി ഉറപ്പാക്കുന്നതിനായി അദ്ദേഹം ഇതിനൊക്കെ തന്നെ ഡൽഹി കേന്ദ്രീകരിച്ച് ഹൈക്കമാൻ നേതാക്കളെ നേരിൽ കണ്ട് ചർച്ചകൾ നടത്തിക്കഴിഞ്ഞു. അതേസമയം ചാലക്കുടി എംപിഎ ബെന്നി ബഹനാനെ അധ്യക്ഷനാക്കണമെന്ന ആവശ്യവുമായി കോൺഗ്രസിലെ എ വിഭാഗം ശക്തമായ രംഗത്തുണ്ട്. ഉമ്മൻചാണ്ടിയുടെ കാലം മുതൽ പാർട്ടിയ പ്രതിസന്ധികളിൽ നയിച്ച പരിചയ സമ്പത്താണ് ബെന്നി ബഹനാന് അനുകൂലമായി അവർ ചൂണ്ടിക്കാണിക്കുന്നത്. എന്നാൽ മറുവശത്ത് കെപിസിസി മുൻവക്താവും കടുത്ത നിലപാടുകാരനുമായ ജോസഫ് വാഴക്കാനെ അധ്യക്ഷനാക്കണമെന്ന ആവശ്യവുമായി രമേശ് ചിന്നിത്തലയുടെ നേതൃത്വത്തിലുള്ള വിഭാഗവും ഡൽഹിക്ക് മേൽ കടുത്ത സമർദ്ദം ചെലുത്തുന്നുണ്ട്. മുൻപ് പല ഉന്നത പദവികളും പരിഗണിക്കാമെന്ന് ഉറപ്പു നൽകിയിട്ടും തന്നെ തഴഞ്ഞതിലുള്ള കടുത്ത അമർശം വാഴക്കാൻ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. സംസ്ഥാന കോൺഗ്രസിലെ ഗ്രൂപ്പ് സമവാക്യങ്ങൾ പൂർണമായി മാറിമറിഞ്ഞ സാഹചര്യത്തിൽ ഹൈകമാൻഡിന്റെ പ്രഖ്യാപനം എന്തായിരിക്കും എന്നത് അണികളിലും വലിയ ആകാംക്ഷയാണ് ഉണ്ടാക്കുന്നത്. വരും ദിവസങ്ങളിൽ തന്നെ ഡൽഹിയിൽ നിന്നും കെപിസിസി യൂത്ത് കോൺഗ്രസ് അധ്യക്ഷന്മാരുടെ കാര്യത്തിൽ അന്തിമ പ്രഖ്യാപനം ഉണ്ടായേക്കും. ഭരണത്തിൽ അഴിമതി വിരുദ്ധ പോരാട്ടങ്ങളുമായി മുന്നോട്ടു പോകുന്ന യുഡിഎഫ് സർക്കാരിന് കരുത്തുറ്റ ഒരു സംഘടന സംവിധാനം കൂടി ഒപ്പമുണ്ടായാൽ മാത്രമേ അടുത്ത അഞ്ചു വർഷം സുഗമമായി മുന്നോട്ടു പോകാൻ കഴിയൂ എന്ന യാഥാർത്ഥ്യം കോൺഗ്രസ് നേതൃത്വത്തിന് നന്നായി അറിയാം.