Thanks for watching! Content unlocked for this session.

മോദി അപ്പോള്‍ തന്നെ ഫോണെടുത്ത് കുത്തി, സതീശന്‍ പറഞ്ഞ എല്ലായിടത്തും റെയ്ഡ് ചെയ്യണം

മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ വെളിപ്പെടുത്തൽ പ്രകാരം, പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ആദ്യമായി കണ്ടപ്പോൾ താൻ തമാശയായി പറഞ്ഞു: ‘പിണറായി വിജയന്റെ വീടൊന്ന് റെയ്ഡ് ചെയ്യണം.’ അപ്പോൾ മോദി ഉടൻ ഫോണെടുത്ത് നിർദേശം നൽകി: ‘നാളെ രാവിലെ സതീശൻ വന്നിട്ട് ആദ്യമായിട്ട് ഒരു കാര്യം പറഞ്ഞതാണ്. നാളെ രാവിലെ കംപ്ലീറ്റ് സ്ഥലത്ത് റെയ്ഡ് ചെയ്യണം.’ ഞാൻ പറഞ്ഞു: ‘ഒരു സ്ഥലത്ത് പോരാ, 12 സ്ഥലത്ത് ചെയ്യണം.’ അങ്ങനെ 12 സ്ഥലത്ത് റെയ്ഡ് നടത്തി.

എന്നാൽ, ഈ റെയ്ഡുകൾ ഇഡി നടത്തിയത് കോടതി അനുമതിയോടെയാണെന്നും അതിൽ സംസ്ഥാന സർക്കാരിന് യാതൊരു പങ്കുമില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ‘ഞങ്ങൾ അതിന്റെ കോമ്പിറ്റന്റ് അതോറിറ്റി അല്ല. ഞങ്ങൾക്ക് ക്രമസമാധാന പ്രശ്നം ഉണ്ടായാൽ അതിൽ ഇടപെടും,’ അദ്ദേഹം പറഞ്ഞു. റെയ്ഡ് സമയത്ത് ആൾക്കൂട്ടം കൂടുന്നത് കണ്ട് ആഭ്യന്തര മന്ത്രി പോലീസിനെ വിട്ടതിനെ അദ്ദേഹം അഭിനന്ദിച്ചു.

പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ രാഹുൽ ഗാന്ധിയെ കുറ്റപ്പെടുത്തിയതും മുഖ്യമന്ത്രി ചോദ്യം ചെയ്തു. ‘രാഹുൽ ഗാന്ധിക്കെതിരായ കേസിൽ അന്വേഷിക്കാൻ വന്ന ആളുകളുടെ വാഹനം കോൺഗ്രസുകാർ തല്ലിപ്പൊളിച്ചോ? അദ്ദേഹം 55 മണിക്കൂർ തുടർച്ചയായി കേസുമായി സഹകരിച്ചു,’ അദ്ദേഹം പറഞ്ഞു. എല്ലാ രാഷ്ട്രീയ പാർട്ടികളും വ്യവസായികളിൽ നിന്ന് പണം വാങ്ങുന്നുണ്ടെങ്കിലും, ഇപ്പോഴത്തെ കേസ് കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.