നടി അൻസിബ ഹസന്റെ വെളിപ്പെടുത്തലുകൾക്കൊടുവിൽ മോഹൻലാൽ രംഗത്തെത്തി. അമ്മ സംഘടനയുടെ ഇപ്പോഴത്തെ നേതൃത്വത്തിന് കർശന മുന്നറിയിപ്പ് നൽകിയതായാണ് സൂചന. പ്രസിഡന്റ് സ്ഥാനത്തില്ലെങ്കിലും സംഘടനയ്ക്കുള്ളിൽ നടക്കുന്ന അന്യായങ്ങൾ കണ്ടില്ലെന്ന് നടിക്കാൻ തനിക്കാവില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
വ്യക്തിഹത്യയും മാനസിക പീഡനവും നേരിട്ടെന്ന അൻസിബയുടെ പരാതി ഗൗരവമായി കാണണമെന്നും അത് ആഭ്യന്തര പ്രശ്നമായി ഒതുക്കിക്കൂടെന്നും മോഹൻലാൽ നിലപാടെടുത്തു. അൻസിബ ആവശ്യപ്പെട്ടതുപോലെ രമേശ് പിശാരടി, ദാൻ ശ്രീനിവാസൻ, മാലാ പാർവ്വതി എന്നിവരടങ്ങുന്ന ഒരു സ്വതന്ത്ര സമിതി രൂപീകരിക്കാനും അദ്ദേഹം നിർദ്ദേശിച്ചു.
ഈ നിർദ്ദേശം നടപ്പിലാക്കിയില്ലെങ്കിൽ സംഘടനയുമായി പൂർണമായും അകലം പാലിക്കുമെന്ന കടുത്ത തീരുമാനത്തിലാണ് താരം. ജൂൺ ആദ്യവാരം നടക്കുന്ന ചർച്ചകൾ ഇതിനൊരു തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷ.