അഞ്ചലിൽ സിവിൽ പോലീസ് ഓഫീസറുടെ ബുള്ളറ്റ് ബൈക്ക് കത്തിച്ച സംഭവത്തിൽ രണ്ട് യുവതികൾ അറസ്റ്റിലായി. ആദ്യം രാഷ്ട്രീയ വൈരാഗ്യമാണെന്ന് കരുതിയെങ്കിലും പിന്നീട് വ്യക്തിപരമായ പകയാണ് കാരണമെന്ന് പോലീസ് കണ്ടെത്തി.
ആറന്മുള സ്റ്റേഷനിൽ ജോലി ചെയ്യുന്ന വിവേകിന്റെ ബൈക്കാണ് കത്തിച്ചത്. ശൂരനാട് സ്വദേശി ആരഥിയും ഇടുക്കി സ്വദേശി ഗായത്രിയുമാണ് പ്രതികൾ. ബൈക്ക് കത്തിച്ച ശേഷം വീടിന്റെ ഭിത്തിയിൽ കരിഓയിൽ ഒഴിക്കുകയും ഭീഷണി കത്ത് എഴുതിവെക്കുകയും ചെയ്തു. വിവാഹനിശ്ചയം നടന്ന വിവേകും ആരഥിയും തമ്മിലുള്ള പ്രശ്നമാണ് കാരണം. പിന്നീട് വിവാഹം മുടങ്ങിയതിന്റെ വൈരാഗ്യത്തിലാണ് ഇവർ ബൈക്ക് കത്തിച്ചത്. പോലീസ് കസ്റ്റഡിയിൽ എലിവിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച ആരഥിയെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സിസിടിവി ദൃശ്യങ്ങളും ഗൂഗിൾ പേ ഇടപാടും ഉപയോഗിച്ചാണ് പ്രതികളെ കണ്ടെത്തിയത്.